SNDP YOGAM Br.3454 Nagpur.

Sree Narayana Dharma Paripalana Yogam Branch No:.3454, NAGPUR. Blogged by , K.K.JAYAN.


Wednesday, July 18, 2018

ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

ഉത്തമാഭിജനാം ധർമ്മ്യാം സുശീലാം ലക്ഷണാന്വിതാം പ്രസന്നാം വരയേത് കന്യാംഗുരുമാതൃപിതൃപ്രിയാം  

Meaning:

നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം. 

 - ശ്രീനാരായണഗുരു

_________________________________________________________________________________


ഹിന്ദു മതത്തില്‍ എല്ലാ മതതത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. 

 - ശ്രീനാരായണഗുരു

_________________________________________________________________________________

സദാചാരം

നല്ലതല്ലൊരുവൻ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.       

ധർമ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സർവ്വദാ
അധർമ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.       

നെല്ലിന്നു നീരു വിട്ടീടിൽ
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലിൽ-
ച്ചെല്ലും വഴി ചെറുക്കുകിൽ.       

പേരും പ്രഭുത്വവും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണർക്കൊട്ടും
ചേരാ, നേരേ വിപര്യയം.       

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസ്സ്
നിൽക്കുകില്ലാർക്കുമോർക്കുക.       

ദത്താപഹാരം വംശ്യർക്കു
മത്തലേകീടുമെന്നതു
വ്യർത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.       

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും

നിസ്വനില്ലാരുമൂഴിയിൽ.

Tuesday, July 17, 2018

*ഓം ശ്രീ നാരായണ പരമ ഗുരവേ നമ:*
: വേദാനധീത്യ! നിഖിലാംസ്തത്തദാചാര്യ കൽപിതാൻ പിത്രോർഗുരോശ്ചാനുമത്യാ സ്നാതഃ സാധു ഗൃഹീഭവേത് 
________________________________
ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം.

 - ശ്രീനാരായണഗുരു
: (മതപ്രമാണ ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്ള പക്ഷം)

അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.

 - ശ്രീനാരായണഗുരു
 *ദത്താപഹാരം*

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണ,മായുസ്സും
നില്ക്കുകില്ലാർക്കുമോർക്കുക.

ദത്താപഹാരം വംശ്യർക്കു-
മത്തലേകിടുമെന്നതു
വ്യർത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയിൽ.

Monday, July 16, 2018

*Important Notice*

*IMPORTANT NOTICE*

*Family visit of Katol Road (Friends Colony) Area by SNDP  Yogam Branch 3454 is scheduled on 22/07/2018 *

Narayaneeyam



Narayaneeyam teaching  classes shall be held at S N D P YOGAM Branch 3454 Guru Mandira Hall Nagpur on every Thursday from 10:30 am to 12:30 am. It is free of any charge. Interested members may please attend the  classes and avail benefit.
*ഇന്ന് കർക്കിടകം_ഒന്ന്*

👏രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.👏

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛതാത യഥാസുഖം.

ഹൈന്ദവർക്ക് ഇത് രാമായണ മാസം… പുണ്യദിനങ്ങളുടെ കർക്കിടകമാസം
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും.

പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ!
ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദിരമതാം
രാമ! രാമ!
ശ്രീരാഘവാത്മാരാമ!
ശ്രീരാമ രമാപതേ!
ശ്രീരാമ രമണീയവിഗ്രഹ!
നമോസ്തുതേ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമോ
നാരായണായ നമഃ

രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെയും, സീതാ മാതാവിന്റയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!

Sunday, July 15, 2018

" ഗുരുദേവന്റെ മൂലമന്ത്രം "

സ്വാമി സാന്ദ്രാനന്ദ
ജനറൽ സെക്രട്ടറി
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്

വളരെയധികം ദുഃഖത്തോടെയും വേദനയോടെയും ആണ് ഈ കുറിപ്പെഴുതുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പരബ്രഹ്മസ്വരൂപനായ, പ്രണവം ഉണർന്ന് പിറപ്പൊഴിഞ്ഞ് വാണ, ശ്രീനാരായണഗുരുദേവന്റെ മൂലമന്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരക്കുകയാണ്. പ്രത്യേകിച്ചും ഈയുള്ളവനെച്ചുറ്റിപ്പറ്റിയാണ് അത് പ്രചരിക്കുന്നത്. കുറച്ചധികം വർഷങ്ങളായി ഓം നമോ നാരായണായ എന്ന മന്ത്രമാണ് ഗുരുവിന്റെ മന്ത്രമായി ശിവഗിരിയിലുൾപ്പെടെ ഉപയോഗിച്ചുവന്നത്. എന്നാൽ ആ മന്ത്രം വിഷ്ണുവിന്റെ മന്ത്രമായാണ് ഉപയോഗത്തിൽ ഉള്ളത്. മാത്രമല്ല ഉത്തരേന്ത്യൻ സംന്യാസിമാരുടെ ഇടയിൽ പരസ്പരം ബഹുമാനസൂചകമായി ഈ മന്ത്രം ഉപയോഗിക്കാറുമുണ്ട്. ത്രിമൂർത്തി സങ്കല്പങ്ങളിലുള്ള ദേവതകൾക്കും ഉപനിഷദൃഷ്ട്യാ പുനർജ്ജന്മമുണ്ടുതാനും.ആബ്രഹ്മഭുവനാൻ ലോകാഃ പുനരാവൃത്തിനോfർജ്ജുന . ശ്രീഗുരുവിന്റെ കാര്യത്തിൽ പുനരാവൃത്തി അതായത് പുനർജ്ജന്മമില്ലതാനും. സർവദേവതകൾക്കും പുനരാവൃത്തി ഉണ്ടാകുന്നത് അവർ കർമ്മത്തിൽ ബന്ധിക്കപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് കർമ്മവും കർമ്മഫലവും അവരെ സ്വാധീനിക്കും. എന്നു പറഞ്ഞാൽ സ്വതന്ത്രരല്ലെന്നർത്ഥം.

ഈ പശ്ചാത്തലത്തിൽ വേണം കർമ്മങ്ങൾ ബാധിക്കാത്ത നിത്യബുദ്ധ മുക്തസ്വരൂപനായ ശ്രീഗുരുവിന്റെ മൂലമന്ത്രത്തെ മനിലാക്കാൻ. ഒന്ന്, ശ്രീഗുരുവിന്റെ ശിഷ്യപ്രമുഖരിൽ ഒരാളായിരുന്നു ദിവ്യശ്രീ ചൈതന്യസ്വാമികൾ. പണ്ഡിതനും ഗുരുവിൽ പൂർണ സമർപ്പിതചേതും ആയിരുന്ന സ്വാമികൾ അഷ്‌ടോത്തരശതനാമാവലിയും ധ്യാനശ്ലോകവും എഴുതി ഗുരുവിന് സമർപ്പിച്ചിരുന്നു എന്നാണ് ചരിത്രം. ഗുരു അതു നോക്കിയിട്ടു തിരിച്ചുകൊടുക്കുകയും ചെയ്തു. ആ മന്ത്രങ്ങളാണ് മഹാസമാധി മന്ദിരത്തിൽ ഗുരുവിന് പൂജ ചെയ്യാൻ തുടക്കം മുതൽക്കേ ഉപയോഗിക്കുന്നത്. ആ മന്ത്രാവലി തുടങ്ങുന്നത് ഓം ശ്രീനാരായണപരമഗുരവേ നമഃ എന്നാണ്. ഈ നൂറ്റിയെട്ട് മന്ത്രങ്ങളിൽ ഓം നമോ നാരായണായ എന്ന മന്ത്രമില്ലതാനും. മാത്രവുമല്ല ശ്രീഗുരു ഈ ശരീരം എടുക്കുന്നതിനുമുൻപും ഈ മന്ത്രം ഉപയോഗത്തിൽ ഉണ്ടായിരുന്നു. പിന്നെ എങ്ങനെ ആരാണ് ഓം നമോ നാരായണായഎന്ന മന്ത്രം ഗുരുമന്ത്രമായി കൊണ്ടുവന്നത് എന്നറിയില്ല.

രണ്ട്, ശ്രീഗുരു നാരായണഗുരു എന്നാണ് ഒപ്പിട്ടിരുന്നത്. ഓം നമോ നാരായണായ എന്ന മന്ത്രത്തിൽ ഗുരുവെന്ന പദം ഇല്ല. എന്നാൽ അഷ്‌ടോത്തരശതനാമാവലിയിൽ പരമഗുരുവെന്നാണ് ചൈതന്യസ്വാമികൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിനപ്പുറത്ത് ഒരു ഗുരു ഇല്ല തന്നെ. ഗുരുവെന്ന പദം കൂടാതെയുള്ള ഏത് മന്ത്രം ഉപയോഗിച്ചാലും അത് ഗുരുവിനെ സൂചിപ്പിക്കുന്നതാണെന്നു എങ്ങനെ പറയാനാവും? മൂന്ന്, ശിവഗിരിമഠത്തിന്റെ തുടക്കം മുതലുള്ള മിനിട്ട്‌സ് ബുക്കിൽ മീറ്റിംഗ് തുടങ്ങുന്നതിനു മുൻപ് ആദ്യം എഴുതിവച്ചിരിക്കുന്ന മന്ത്രവും ഓം ശ്രീനാരായണപരമഗുരവേ നമഃ എന്നാണ്. ഇങ്ങനെ ഏത് രീതിയിൽ നോക്കിയാലും ശ്രീനാരായണഗുരുദേവന്റെ മൂലമന്ത്രം എന്ന് പറയുന്നത് ശ്രുതിയുക്തി അനുസരിച്ച് ഓം ശ്രീനാരായണപരമഗുരവേ നമഃ എന്ന് തന്നെയാണെന്നു നിസംശയം ഉറപ്പിക്കാം.

സ്വന്തം ഗുരുവിന്റെ മൂലമന്ത്രം തെറ്റായി ചൊല്ലുകയും അതിനെ ന്യായീകരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് ഗുരുത്വമില്ലായ്മയാണ്. ഗുരുവിനെ വിറ്റ് കാശാക്കാൻ ശ്രമിക്കുന്നവർ ഗുരുവിനെ കൂട്ടു പിടിക്കുന്നത് അവരുടെ ബിസിനസ്നന്നാക്കാനാണ്. ശാസ്ത്രത്തിലും ഗുരുവാക്യത്തിലും സത്യബുദ്ധിയില്ലാത്തവരാണ് ശ്രദ്ധാവിഹീനർ. അവരെ ആരു വിചാരിച്ചാലും നന്നാക്കാൻ സാധ്യമല്ല.

ഗുരുവിന്റെ കാലത്ത് കെട്ട് കല്യാണം, പുളികുടി അടിയന്തരം മുതലായ കാര്യങ്ങൾ നടത്തിയിരുന്നത് നാട്ടുപ്രമാണിമാരായിരുന്നു. അവരെ എല്ലാവർക്കും ഭയമുള്ളതുകൊണ്ട് മറ്റുള്ള പാവങ്ങളും അത് അനുസരിക്കുമായിരുന്നു. പിന്നീട് ഗുരുദേവൻ നേരിട്ട് ചെന്ന് അത് നിർത്തിക്കുകയായിരുന്നു. ഇപ്പോഴും ഇതുപോലുള്ള പ്രമാണിമാർ നടമാടുന്നതുകൊണ്ടാണ് സ്വന്തം ഗുരുവിന്റെ മൂലമന്ത്രം അംഗീകരിക്കുവാൻ മടി.

ഇനിയെങ്കിലും ഗുരുഭക്തർ കാര്യകാരണസഹിതം തെറ്റ് മനിലാക്കി ഓം ശ്രീനാരായണ പരമഗുരവേ നമഃ എന്ന ഗുരുവിന്റെ പരമപവിത്രമായ മൂലമന്ത്രം ജപിക്കാൻ തുടങ്ങുക. നമ്മളെ നമ്മളാക്കിത്തീർത്ത- സാമ്പത്തികമായും വിദ്യാഭ്യാസപരമായും ആദ്ധ്യാത്മികമായും - സംസ്കൃത മലയാള തമിഴ് കൃതികളിലൂടെ സൂത്രകർത്താവായും ഭാഷ്യകാരനായും മന്ത്രദ്രഷ്ടാവായും കവിയായും തപസ്വിയായും വർത്തിച്ച അനുകമ്പയുടെ കാരുണ്യത്തിന്റെ നിറകുടമായിരുന്ന ശ്രീഗുരുവിനെ യഥാർത്ഥരീതിയിൽ മനസിലാക്കാൻ ഒരേ ഒരു വഴിയേയുള്ളൂ. അത് ഗുരുവിൽ ശരണാഗതി അടയുക എന്നതാണ്. ഞാൻ എന്ന ഭാവം ഒഴിവാക്കി ലാളിത്യത്തിന്റെ വഴി സ്വീകരിക്കുക. ബാലിശമായ ചർച്ചകളും ചിന്തകളും അമൂല്യമായ മനുഷ്യജന്മത്തെ നശിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് അപൂർവമായി ലഭിച്ച മനുഷ്യജന്മത്തെ പ്രണവമുണർന്ന് പിറപ്പൊഴിഞ്ഞ് വാണ ശ്രീഗുരുവിന്റെ സേവയ്ക്കായി ഉപയോഗപ്പെടുത്താം. ശ്രീഗുരുവിന്റെ അനുഗ്രഹത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കാം.

Saturday, July 14, 2018


IMPORTANT NOTICE

*IMPORTANT NOTICE*

*Family visit*.

 Family visit of CHANDRAPUR Area by 
SNDP  Yogam Branch 3454 is scheduled today.
 i.e o n 15/07/2018*
നിയതബ്രഹ്മചര്യാന്തേ ന ഗാര്‍ഹസ്ഥ്യം യദീഹതേ ആജീവമോചനം വര്‍ണ്ണീ സുഖം ഗുരുകുലേ വസേത് 
________________________________
ബ്രഹ്മചര്യാശ്രമം കഴിഞ്ഞാല്‍ ഗൃഹസ്ഥാശ്രമത്തെ ഇഷ്ടപ്പെടാത്ത ബ്രഹ്മചാരി ജീവിതാവസാനം വരെ ഗുരുവിനോടു കൂടി ഗുരുകുലാശ്രമത്തില്‍ തന്നെ താമസിക്കണം.

 - ശ്രീനാരായണഗുരു


മതസാഹിത്യം നല്ലതെന്നു പറയുന്ന മതം അനുഷ്ഠിക്കുന്നവരുടെ ആചാരം നന്നല്ലല്ലോ. അപ്പോള്‍ മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല. മനുഷ്യന്‍ നന്നാകണം. ജാതി പോകണം. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം. ക്രിസ്തുമതത്തിലും മുഹമ്മദുമതത്തിലും എങ്ങും മാറ്റമില്ല.

 - ശ്രീനാരായണഗുരു
🔥ശ്രീനാരായണഗുരുവിലൂടെ🔥


                      🕉

ചോദ്യം :

(a) നാരായണഗുരു കോടതികളിൽ ഹാജരാകേണ്ടതില്ല എന്നുള്ള ഉത്തരവ് ഇറങ്ങിയ വർഷം ഏതു..?

1904

(b) ഏതു സാഹചര്യത്തിലാണ് തിരുവിതാംകൂർ ഗവണ്മെന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്..?

നാഗർകോവിൽ ചിന്മയസ്വരൂപാനന്ദസ്വാമികൾ അരുവിപ്പുറം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുത്തിരുന്ന ധർമ്മസ്വത്തുക്കളെക്കുറിച്ചു നാഗർകോവിൽ ജില്ലാകോടതിയിൽ  നടന്ന കേസ്സിൽ നാരായണഗുരു കോടതിയിൽ ഹാജരാകാത്തതുകൊണ്ട് കേസ്സിന്റെ വിധി അരുവിപ്പുറം ക്ഷേത്രത്തിനു ദോഷകരമായിത്തീർന്നു. ഇത് അറിഞ്ഞ ശ്രീമൂലംതിരുന്നാൾ മഹാരാജാവ് തിരുമനസ്സിന്റെ ആജ്ഞപ്രകാരം അന്നത്തെ തിരുവിതാംകൂർ ഗവണ്മെന്റ് ശ്രീനാരായണഗുരു കോടതികളിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

ചരിത്രം പരിശോധിച്ചാൽ ആത്മജ്ഞാനം നേടി അധോമുഖരായ ജനങ്ങളെ ഉയർത്താൻ സമൂഹത്തിലേക്ക് ഇറങ്ങിവന്നവർക്കെല്ലാം ധാരാളം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും. മുഹമ്മദ് നബിക്കു ബദർ യുദ്ധം ചെയ്യേണ്ടിവരെ വന്നിട്ടുണ്ട്. യേശുദേവന് അവസാനം കൊടിയ പീഡനം സഹിച്ചു മുൾക്കിരീടം പേറി കുരിശുമരണം വരിക്കേണ്ടിവന്നു. ശ്രീബുദ്ധന് വിഷം കഴിച്ചു മഹാസമാധി പ്രാപിക്കേണ്ടിവന്നു. ഓഷോ slow poison ശരീരത്തിൽ കുത്തിവച്ചു അവസാനം ശരീരം ഉപേക്ഷിച്ചു. എന്നാൽ നാരായണഗുരുവിനു  എതിരായി കോടതിയിൽ കേസ് വന്നപ്പോൾ "നാരായണഗുരുവിനെ കോടതിയിൽ കയറ്റി വിചാരണ ചെയ്യുവാൻ പാടുള്ളതല്ല" എന്നു വിളംബരം പുറപ്പെടുവിക്കുകയാണ്   സവർണ്ണ മേധാവിത്വം കൊടികുത്തി വാഴുന്ന കാലത്തു സവർണ്ണരായ ഭരണാധികാരികൾ പോലും ചെയ്തത്. ലോകചരിത്രത്തിൽ ഏതെങ്കിലും ഒരുമഹാത്മാവിനു ഇത്തരത്തിൽ ഒരു ബഹുമതി കിട്ടിയിട്ടുണ്ടങ്കിൽ അത് നാരായണഗുരുവിനു മാത്രമാണ്.

ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞവരെല്ലാം സവർണ്ണരായിരുന്നു എന്ന് നിർമത്സരബുദ്ധിയോടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് അറിയാൻ കഴിയും. ഗുരുവിനെ പ്രകീർത്തിച്ചു ഓം ബ്രഹ്മണേ മൂർത്തിമതെ എന്ന് ആദ്യം ഗാനം ചെയ്തതും ഗുരുവിനെ പൂജിക്കാൻ 108 മന്ത്രങ്ങൾ അടങ്ങുന്ന ഗുരുപുഷ്പാഞ്ജലി മന്ത്രം എഴുതിയതും ഈഴവരല്ല. ഗുരുനിന്ദ കാണിക്കാൻ നമ്മൾ മുന്നിരയിലുണ്ടായിരുന്നുതാനും.അത് ഇന്നും തുടർന്നുപോരുന്നു. തിരുവിതാംകൂർ മഹാറാണി ഗുരുവിന്റെ എഴുന്നള്ളത്തു കാണാൻ ശിവഗിരിക്കടുത്തുള്ള കൊട്ടാരംവക guest housil രഹസ്യമായി പോയി കാത്തുനിന്നു ഗുരുവിന്റെ ദർശനം നേടിയിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്. വേദങ്ങളും, ഉപനിഷത്തുകളും ,ശാസ്ത്രങ്ങളും അറിയാമായിരുന്ന സവർണ്ണരായ തിരുവിതാംകൂർ ഭരണാധികാരികൾ ഗുരുവിന്റെ മഹത്വം വേണ്ടവണ്ണം  അറിഞ്ഞിരുന്നു എന്ന് നമുക്കു ഈ ഉത്തരവിലൂടെ സംശയഭേദമന്യേ മനസ്സിലാക്കാവുന്നതാണ്. അതെ..സത്യമൂർത്തിയായ ഗുരു കോടതിയിൽ ഹാജരായി സത്യം ബോധിപ്പിക്കണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് അന്നു വിവേകമുള്ള  ഭരണാധികാരികൾ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടു അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ജാതിസൂചകപേര് സ്വന്തം പേരിൽ നിന്നും ഒഴിവാക്കിയ ഭാരതകേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ നടന്ന സവർണ്ണജാഥ ശിവഗിരിയിലെത്തി നാരായണഗുരുവിനെ പ്രദക്ഷിണംവച്ചു നമസ്കരിച്ചതും ഇവിടെ പ്രസ്താവ്യമാണ്.

ഇന്നും മാടനെയും ചുടലമാടനെയും പൂജിച്ചു സർപ്പംതുള്ളലും കുരുതിയും നടത്തി പൊങ്കാലയിട്ടു നടക്കുന്ന ശ്രീനാരായണീയർ എന്ന് അവകാശപ്പെടുന്ന നാം ഗുരുവിന്റെ മധുമധുരമാം മാരി കോരിച്ചൊരിയുന്ന ജ്ഞാനാമൃതങ്ങളെ അറിയാതെ അനുഷ്ഠിക്കാതെ അനുസന്ധാനം ചെയ്യാതെ , മനസ്സിനെ ഉയർത്താതെ വീണ്ടും അധമജീവിതം നയിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ തീരുമാനം മാത്രമാണ്. മാറേണ്ടത് നിങ്ങളാണ്. നിങ്ങളുടെ മനസ്സിൽ നിന്ന് ദുരാചാരങ്ങളുടെ സംസ്കാരം പറിച്ചെറിയാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. അതിനു സ്വയം മനസിനെ പരിശീലിപ്പിച്ചെങ്കിലേ അത് സാധ്യമാകൂ.

🔥അസതോമാ സദ്ഗമയ🔥