*ഓം ശ്രീ നാരായണ പരമ ഗുരവേ നമ:*
: വേദാനധീത്യ! നിഖിലാംസ്തത്തദാചാര്യ കൽപിതാൻ പിത്രോർഗുരോശ്ചാനുമത്യാ സ്നാതഃ സാധു ഗൃഹീഭവേത്
________________________________
ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം.
- ശ്രീനാരായണഗുരു
: (മതപ്രമാണ ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്ള പക്ഷം)
അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.
- ശ്രീനാരായണഗുരു
*ദത്താപഹാരം*
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണ,മായുസ്സും
നില്ക്കുകില്ലാർക്കുമോർക്കുക.
ദത്താപഹാരം വംശ്യർക്കു-
മത്തലേകിടുമെന്നതു
വ്യർത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയിൽ.
: വേദാനധീത്യ! നിഖിലാംസ്തത്തദാചാര്യ കൽപിതാൻ പിത്രോർഗുരോശ്ചാനുമത്യാ സ്നാതഃ സാധു ഗൃഹീഭവേത്
________________________________
ആചാര്യൻമാരാൽ ഉപദേശിച്ച എല്ലാ അറിവുകളേയും പഠിച്ചതിനു ശേഷം മാതാപിതാക്കൻമാരുടേയും ഗുരുവിന്റേയും ആജ്ഞയനുസരിച്ച് ശുദ്ധനായി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണം.
- ശ്രീനാരായണഗുരു
: (മതപ്രമാണ ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്ള പക്ഷം)
അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്ന് തള്ളിക്കളയുന്നില്ലേ? അങ്ങനെയാണ് എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.
- ശ്രീനാരായണഗുരു
*ദത്താപഹാരം*
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണ,മായുസ്സും
നില്ക്കുകില്ലാർക്കുമോർക്കുക.
ദത്താപഹാരം വംശ്യർക്കു-
മത്തലേകിടുമെന്നതു
വ്യർത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയിൽ.