ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഉത്തമാഭിജനാം ധർമ്മ്യാം സുശീലാം ലക്ഷണാന്വിതാം പ്രസന്നാം വരയേത് കന്യാംഗുരുമാതൃപിതൃപ്രിയാം
Meaning:
നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം.
- ശ്രീനാരായണഗുരു
_________________________________________________________________________________
ഹിന്ദു മതത്തില്‍ എല്ലാ മതതത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.
- ശ്രീനാരായണഗുരു
_________________________________________________________________________________
സദാചാരം
നല്ലതല്ലൊരുവൻ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.
ധർമ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സർവ്വദാ
അധർമ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.
നെല്ലിന്നു നീരു വിട്ടീടിൽ
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലിൽ-
ച്ചെല്ലും വഴി ചെറുക്കുകിൽ.
പേരും പ്രഭുത്വവും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണർക്കൊട്ടും
ചേരാ, നേരേ വിപര്യയം.
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസ്സ്
നിൽക്കുകില്ലാർക്കുമോർക്കുക.
ദത്താപഹാരം വംശ്യർക്കു
മത്തലേകീടുമെന്നതു
വ്യർത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയിൽ.
ഉത്തമാഭിജനാം ധർമ്മ്യാം സുശീലാം ലക്ഷണാന്വിതാം പ്രസന്നാം വരയേത് കന്യാംഗുരുമാതൃപിതൃപ്രിയാം
Meaning:
നല്ല കുലത്തിൽ ജനിച്ചവളും ശീലാവതിയും ഉത്തമ ലക്ഷണമുള്ളവളും സന്തോഷവതിയും മാതാവിനും പിതാവിനും ഗുരുവിനും ഇഷ്ടപ്പെട്ടവളുമായ ഒരു കന്യകയെ വിവാഹം കഴിക്കണം.
- ശ്രീനാരായണഗുരു
_________________________________________________________________________________
ഹിന്ദു മതത്തില്‍ എല്ലാ മതതത്വങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.
- ശ്രീനാരായണഗുരു
_________________________________________________________________________________
സദാചാരം
നല്ലതല്ലൊരുവൻ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.
ധർമ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സർവ്വദാ
അധർമ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.
നെല്ലിന്നു നീരു വിട്ടീടിൽ
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലിൽ-
ച്ചെല്ലും വഴി ചെറുക്കുകിൽ.
പേരും പ്രഭുത്വവും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണർക്കൊട്ടും
ചേരാ, നേരേ വിപര്യയം.
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണമായുസ്സ്
നിൽക്കുകില്ലാർക്കുമോർക്കുക.
ദത്താപഹാരം വംശ്യർക്കു
മത്തലേകീടുമെന്നതു
വ്യർത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയിൽ.